Sunday 17 July 2011

പിലിക്കോട്ടെ കാവല്‍ക്കാര്‍



അന്നത്തിന്റെ പത്തായപ്പുരകളാണ്  വയലുകള്‍ . വികസനം -
എന്ന പേരില്‍  പുതു കാലത്തിന്റെ പുതുമോടികള്‍ കടന്നു വന്നപ്പോള്‍ 
പച്ച വിരിച്ചിരുന്ന പാടങ്ങള്‍പലതിലും കെട്ടിടങ്ങള്‍  മുളച്ചു പൊങ്ങി 
വയലുകള്‍ക്കൊപ്പം ഓര്‍മ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല 
നമ്മുടെ കാര്‍ഷിക സംസ്കൃതി കൂടിയാണ്  കാലം കാഴ്ചകള്‍ പലതും 
മറക്കുമ്പോഴും ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം  നിലനിര്‍ത്തുന്ന 
കാവല്‍ക്കാര്‍ ഇന്നും പിലിക്കോടിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നു 
'ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ്
പേരാണ് കാവല്‍ക്കാര്‍ ഒറ്റമുണ്ടും, തലയില്‍ പാളത്തൊപ്പിയും-
ചുമലില്‍ വട്ടത്തില്‍ കെട്ടിയ കയറും ,വയലുകള്‍ കാത്തുപോന്നവരാണ് ഇവര്‍ 
ഈ വര്‍ഷംകാവല്‍ക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ,ചെറുനിലം
  മടിവയല്‍ , കാനം-കരക്കേരു എന്നി വയലുകള്‍ കാക്കലാണ് ഇവരുടെ 
ചുമതല .എല്ലാവര്‍ഷവും മേടം ഒന്നിന് പിലിക്കോട്  രയരമംഗലം ക്ഷേത്രത്തില്‍ 
വെച്ച് മൂത്ത അടിയോടിയാണ് കാവല്‍ ചുമതല നല്‍കുന്നത്  മണിയാണി ,തീയ
സമുദായത്തില്‍ പെട്ടവരാണ് കാവല്‍ എടുക്കുന്നത് .തങ്ങളുടെ ജോലി ദൈവീകമാണെന്ന്
ഇവര്‍ കരുതുന്നു ചുമലിലെ കയര്‍ കന്നുകാലികളെ പിടിച്ചു കേട്ടനുള്ളതാണ് .ഈ കയറിന്റെ 
അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയര്‍ വീശി എറിഞ്ഞാല്‍ 
കുരുക്ക് കന്നുകാലികളുടെ കഴുത്തില്‍ വീഴും .കുരുക്കില്‍ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ്
വിശ്വാസം .കയ്യില്‍ കാണുന്ന ചെറിയ വടിയെ നിറക്കോല്‍ എന്നാണ് വിളിക്കുക .നെല്‍ ചെടികള്‍ 
നീക്കി വെക്കാനാണ് ഇത് .കന്നി മാസം ഒന്നാം തീയ്യതി മുതല്‍ വെള്ളി കെട്ടിയ മറ്റൊരു വടിയാണ് 
ഉണ്ടാവുക .
 വാളുമ്പോള്‍ വിത്തും ,കൊയ്യുമ്പോള്‍ കറ്റയും വയലില്‍ എത്തിയാല്‍ കാവല്‍ക്കാരുടെ അവകാശമാണ് .
കൃഷി സമ്പന്നമായിരുന്ന കാലത്ത് ജീവിക്കാന്‍ ആവശ്യമായ വരുമാനം കാവലില്‍ നിന്നും -
ലഭിച്ചിരുന്നു.പുതു തലമുറയില്‍ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല .........

No comments:

Post a Comment